വന്ദേഭാരതില്‍ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേര്‍; ആദ്യ യാത്രയില്‍ വരുമാനം 20 ലക്ഷത്തോളം രൂപ

 



തിരുവനന്തപുരം: വാന്ദേഭാരതില്‍ ആദ്യദിനം യാത്ര ചെയ്തത് 1761 പേര്‍.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേഭാരതിന്റെ ആദ്യ യാത്രയില്‍ സഞ്ചരിച്ചവരേറയും. ഇതില്‍ 1157 പേര്‍ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം വിനിയോഗിച്ചു

കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് 468, കണ്ണൂരില്‍ നിന്ന് 553, കോഴിക്കോടു നിന്ന് 351 എന്നിങ്ങനെയാണ് വന്ദേഭാരതിലെ ആദ്യ സര്‍വീസിലെ യാത്രക്കാരുടെ എണ്ണം. ആദ്യ യാത്രയില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്തത് 48 പേരാണ്. കണ്ണൂര്‍-തിരുവനന്തപുരം 96 യാത്രക്കാരുമുണ്ടായിരുന്നു.

ഒരു സ്റ്റേഷനില്‍ നിന്നു കയറി തൊട്ടടുത്ത സ്റ്റേഷനിലേക്കു യാത്ര ചെയ്തത് 366 പേരാണ്. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് 150 യാത്രക്കാരുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് 156 പേരും. ഏറ്റവുമധികം യാത്രക്കാര്‍ തിരഞ്ഞെടുത്തത് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കായിരുന്നു(183 പേര്‍).
ആദ്യ യാത്രയില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപ. കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.

Post a Comment

Previous Post Next Post