ട്രെയിനിൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് സംസ്ഥാനത്ത് യാത്രക്കാരെ വലച്ചു. തിരുവനന്തപുരം- -കണ്ണൂര്‍ ജനശതാബ്ദി ഉള്‍പ്പെടെ നാലു ട്രെയിന്‍ പൂര്‍ണമായും മൂന്നു ട്രെയിന്‍ ഭാഗികമായുമാണ് റദ്ദാക്കിയത്.
പാത ഇരട്ടിപ്പിക്കലിന്റെയും അറ്റകുറ്റപ്പണിയുടെയും ഭാഗമായാണ് ട്രെയിന്‍ നിയന്ത്രണം. തിങ്കളാഴ്ചയും ചില ട്രെയിനുകള്‍ റദ്ദാക്കി.
12082 തിരുവനന്തപുരം –- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, 06018 എറണാകുളം–- ഷൊര്‍ണൂര്‍ മെമു എക്സ്പ്രസ്, 06448 എറണാകുളം–- ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ഞായറാഴ്ചയും തിങ്കളാഴ്ച 12081 കണ്ണൂര്‍–- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുമാണ് റദ്ദാക്കിയത്. ഹസ്രത്ത് നിസാമുദീന്‍–- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വെള്ളി, ശനി ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ചയും ഈ ട്രെയിനുണ്ടാകില്ല. കണ്ണൂര്‍–- എറണാകുളം എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍–-തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍–- ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ എന്നിവ തൃശൂരില്‍ യാത്ര അവസാനിപ്പിച്ചു. നിരവധി ട്രെയിനുകള്‍ വൈകി ഓടി. ദീര്‍ഘദൂര ട്രെയിനുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കായിരുന്നു. പല ട്രെയിനുകളിലും കയറാനായില്ല. നാല് ജനറല്‍ കോച്ചുകള്‍ ഉണ്ടായിരുന്നത് രണ്ടാക്കി കുറച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കി.
യാത്രാദുരിതം പരിഹരിക്കാന്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് 10 ദീര്‍ഘദൂര സര്‍വീസ് ഓടിച്ചു. എറണാകുളം സോണലില്‍നിന്ന് 20 അധിക സര്‍വീസ് നടത്തി. കോഴിക്കോട് സോണലിലിലും ക്രമീകരണം വരുത്തി. തിങ്കളാഴ്ച എറണാകുളം സോണലില്‍നിന്ന് 70 അധിക സര്‍വീസുണ്ടാകും.
Post a Comment