വീസ തട്ടിപ്പ്: സഹോദരങ്ങൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്

 


തളിപ്പറമ്പ് : യുകെയിലേക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്നായി കോടികൾ തട്ടിയെടുത്തു മുങ്ങിയ ട്രാവൽസ് ഉടമയ്ക്കും സഹോദരനുമെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിറവക്കിൽ പ്രവർത്തിച്ചിരുന്ന സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമ പുളിമ്പറമ്പിലെ പി.പി.കിഷോർ, സഹോദരൻ കിരൺകുമാർ എന്നിവർക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസന്വേഷണ ചുമതലയുള്ള പോലീസ് ഇൻസ്പെക്ടർ എ.വി.ദിനേശാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കഴിഞ്ഞദിവസം ഇരുവരുടെയും ഫോട്ടോ പതിപ്പിച്ച ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തിലും പാസ്പോർട്ട് ഓഫീസിലും കൈമാറിയിരുന്നു. തട്ടിപ്പിനിരയായ നിരവധി പേരാണ് ഇതിനകം പോലീസിൽ പരാതിയുമായി എത്തിയത്. തളിപ്പറമ്പിൽ മാത്രം 15 ഓളം പരാതികളാണ് ഇവർക്കെതിരേയുള്ളത്. തട്ടിപ്പിനിരയായ വയനാട് പുൽപ്പള്ളി സ്വദേശിയായ ഒരു യുവാവ് ഏതാനും ദിവസങ്ങൾക്ക് മുന്പ് ആത്മഹത്യ ചെയ്തിരുന്നു.

Post a Comment

Previous Post Next Post