458 ബസുകൾക്കെതിരേ നടപടി; 3,09,250 രൂപ പിഴയീടാക്കി



കണ്ണൂർ: ടൂറിസ്റ്റ്, സ്വകാര്യ ബസുകളിലെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 458 ബസുകൾ പിടിയിലായി. പിഴയായി 3,09,250 രൂപ ഈടാക്കി. വടക്കാഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച 122 ബസുകൾക്കെതിരെ നടപടിയെടുത്തു. 62 വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. നികുതി അടക്കാത്ത 32 ബസുകളും സ്പീഡ് ഗവർണർ ഒഴിവാക്കിയ ആറു ബസുകളും പിടികൂടി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച നാലുപേർക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒൻപതുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, എയർ ഹോണുകൾ, ഡ്രൈവറുടെ കാഴ്ച മറിക്കുംവിധം കണ്ണാടികളിൽ തൂക്കിയിട്ട അലങ്കാര വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. കണ്ണൂർ എൻഫോഴ്സ്മെന്‍റ് ആർ ടി ഒയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.

Post a Comment

Previous Post Next Post