ഇന്തോനേഷ്യയിലെ ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ കലാപത്തിൽ 127 പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ മലാങ്ങിലുള്ള കാഞ്ചൂരുഹാൻ സ്റ്റേഡിയത്തിലാണ് ലോകത്തെയാകെ നടുക്കിയ ദുരന്തം അരങ്ങേറിയത്. ചിരകാല വൈരികളായ പാർസെബായയോട് അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് അരേമ എഫ്‍സി ഇന്നലെ രാത്രി തോറ്റിരുന്നു. പാർസെബായ ആരാധകരാണ് അക്രമം നടത്തിയത്. 2 പൊലീസുകാരും കൊല്ലപ്പെട്ടു. കലാപം തെരുവിലേക്കും നീണ്ടു.

Post a Comment