ആലക്കോടിനെ കുരുക്കി തോന്നുംപടി പാർക്കിംഗ്

 


ആലക്കോട്: തോന്നുംപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആലക്കോട് ടൗണിനെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുന്നു. കാൽനട യാത്രികർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിലാണ് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാലൈനുകൾക്കു മുകളിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഗതാഗത പരിഷ്കരണത്തിന് വർഷാവർഷം പോലീസും പഞ്ചായത്തും സംയുക്തമായി യോഗം വിളിച്ചു ചേർക്കാറുണ്ടെങ്കിലും അതൊരു ചടങ്ങ് മാത്രമായി മാറുകയാണ്. നടപടികൾ ഉണ്ടാവാറില്ലെന്ന് ജനം പറയുന്നു. ബസ് സ്റ്റോപ്പിൽ ഒരേ സമയം മൂന്ന് ബസുകൾ വരെ നിർത്തിയിടുന്നതും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ആലക്കോട് പാലം മുതല്‍ കമ്യൂണിറ്റിഹാള്‍ വരെയുള്ള അര കിലോ മീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാത്ത ഒരിടം പോലുമില്ല. ടൗണിലേക്കുള്ള ഇടവഴികളിലും പാർക്കിംഗ് വ്യാപകമാണ്. പോലീസും പഞ്ചായത്തും ഇക്കാര്യത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

Previous Post Next Post