വിരുന്നിന് വിളിച്ച്‌ വധുവിനെയും വരനെയും വെട്ടിക്കൊന്നു

 


ചെന്നൈ: തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്ബതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരന്‍ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്.

ഇന്നലെ വൈകിട്ടോടെ വിരുന്ന് നല്‍കാനെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തിയാണ് ഇരുവരെയും ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. ഇതനുസരിച്ച്‌ വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

അഞ്ച് ദിവസം മുമ്ബ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച്‌ കാലം മുമ്ബാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും.

തങ്ങളുടെ പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ കടുത്ത രീതിയില്‍ത്തന്നെ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്‌, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച്‌ ഇരുവരും വിവാഹിതരായത്.

Post a Comment

Previous Post Next Post