പ്രണയം നടിച്ച് സഹോദരിമാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആലക്കോട് തടിക്കടവ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആലക്കോട് : പ്രണയം നടിച്ച്‌ സഹോദരിമാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

തടിക്കടവ് സ്വദേശിയായ വെട്ടുകല്ലുമുറിയില്‍ റാഫി (19) യാണ് അറസ്റ്റിലായത്. ആലക്കോട് നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന പതിനാലും പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞദിവസം കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെ കാണാതായ പെണ്‍കുട്ടികളെ യാത്രയ്ക്കിടയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച്‌ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ ഇക്കാര്യം പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബസിലെ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയും ബസ് നേരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടികള്‍ ആലക്കോടുനിന്ന് തളിപ്പറമ്ബിലേക്കും തുടര്‍ന്ന് കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും പോയി. ഇതിനിടെ പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് ദ്രുതഗതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.

സഹോദരിമാരില്‍ ഒരാളുമായി പ്രതിയായ റാഫിക്ക് ബന്ധമുണ്ടായിരുന്നു. കഴിഞ്ഞമാസം നടന്ന അരങ്ങം ഉത്സവസമയത്താണ് ഇവര്‍ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് നിരന്തരം ഫോണ്‍വിളികളിലേക്ക് മാറുകയായിരുന്നു. പെണ്‍കുട്ടികളെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചശേഷം റാഫി ബൈക്കില്‍ തളിപ്പറമ്ബില്‍ എത്തുകയായിരുന്നു. ബസില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റാഫിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആലക്കോട് എസ്‌എച്ച്ഓ വിനീഷ് കുമാര്‍, എസ്‌ഐ കെ.ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ റാഫിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പെണ്‍കുട്ടികളെ രക്ഷിക്കാനായത്. പെണ്‍കുട്ടികളുമായി ആദ്യം കോട്ടയത്തെ തന്‍റെ ബന്ധുവീട്ടിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും കടക്കാനായിരുന്നു തീരുമാനമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

_https://chat.whatsapp.com/BkHKUWMtyU4Ga88LknD1Xo_

പിതാവ് ഉപേക്ഷിച്ചുപോയ കുടുംബമാണ് റാഫിയുടേത്. അമ്മ മറ്റൊരു വിവാഹവും കഴിച്ചു. ഇതിനുപിന്നാലെയാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ശ്രമം നടത്തിയത്. അതീവ ജാഗ്രതയോടെ പോലീസ് നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇടയായത്. പ്രതിക്കെതിരേ പോസ്കോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വശീകരിച്ചെടുക്കുന്ന സംഭവങ്ങള്‍ മലയോരമേഖലയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. മാനഹാനി ഭയന്ന് ഇക്കാര്യം പോലീസില്‍ പരാതിപ്പെടാന്‍ ചില രക്ഷിതാക്കളെങ്കിലും മടിക്കുന്നു. പെണ്‍കുട്ടികളുടെ സുഹൃദ്‌ബന്ധങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയെന്നതു മാത്രമേ ഇതിനു പരിഹാരമുള്ളൂ. നിലവിലെ സാഹചര്യത്തില്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ സ്കൂളധികൃതര്‍ക്ക് പരിമിതിയുണ്ട്

Post a Comment

Previous Post Next Post