കോട്ടയം: നഗരമധ്യത്തിൽ 19 വയസുകാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലെത്തിച്ചു. കോട്ടയം കീഴൂക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന ജോമോൻ കെ.ജോസ് (40) കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നു പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനും സംഘവും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ഷാൻ ബാബുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷാനിനു ഗുരുതരമായി പരിക്കേറ്റു.
ഇതേതുടർന്നു ജോമോൻ ഷാനിനെ തോളിൽ ചുമന്ന് പുലർച്ചെ 3.45ന് ഞാൻ ഇയാളെ കൊലപ്പെടുത്തിയെന്ന വാദവുമായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലെത്തുകയായിരുന്നു. തുടർന്നു ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഷാൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാൻ മരിച്ചിരുന്നു.
2021 നവംബർ 19-നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് ചീഫ് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇതിനെതിരെ അപ്പീൽ നൽകി ഇളവു വാങ്ങി ജില്ലയിൽ എത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Post a Comment