തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സമ്പർക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരുപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
വിവാഹ, മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കു. മുൻപ് 75 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കും. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തത്കാലം അടയ്ക്കില്ല. രാത്രികാല കര്‍ഫ്യുവും ഇല്ല. അടുത്ത അവലോകന യോഗത്തില്‍ സ്ഥിതി വീണ്ടും ചര്‍ച്ച ചെയ്യും.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര് മരിച്ചു. നിലവില്‍ 7,23,619 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Post a Comment