കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് തട്ടിപ്പ്; വില്‍പനക്കാരനില്‍ നിന്നും തട്ടിയത് 14,700 രൂപ; പരാതി


തൃശൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍പ്പനക്കാരനില്‍ നിന്നും പണം തട്ടിയതായി പരാതി.തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്ബില്‍ തേജസ്സിന്റെ കയ്യില്‍ നിന്നുമാണ് 14,700 രൂപ തട്ടിയത്. കഴിഞ്ഞ മാസം 27നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. തേജസിന്റെ കടയിലെത്തിയിലേക്ക് ബൈക്കില്‍ എത്തിയ ഒരു യുവാവ് സമൃദ്ധി ലോട്ടറിയുടെ ആറു ലോട്ടറി ടിക്കറ്റുകള്‍ തന്‍റെ പക്കലുണ്ടെന്നും അത് സമ്മാനം അടിച്ചതാണോ എന്ന് നോക്കണം എന്നും ആവശ്യപ്പെട്ടു. 21ന് നറുക്കെടുപ്പ് നടന്ന ലോട്ടറി ടിക്കറ്റുകളാണ് അയാള്‍ തേജസിന് നല്‍കിയത്. തേജസ് ടിക്കറ്റുകള്‍ സ്കാൻ ചെയ്തപ്പോള്‍ 5000 രൂപ വീതം ടിക്കറ്റുകള്‍ക്ക് അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കൈവശം കൂടുതല്‍ പണമില്ലാതിരുന്നതിനാല്‍ മൂന്നു ടിക്കറ്റിന്‍റെ പണം തേജസ് യുവാവിന് നല്‍കുകയറും ചെയ്തു. ഏജന്‍റ് കമ്മീഷന്‍ കഴിച്ചുള്ള 14,700 രൂപയാണ് തേജസ് യുവാവിന് നല്‍കിയത്.പിന്നാലെ തേജസ് യുവാവ് നല്‍കിയ ടിക്കറ്റുകളുമായി തൃശൂരിലെ ഏജന്‍സിയിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയത്. ടിക്കറ്റുകള്‍ ഒർജിനല്‍ അല്ലായെന്നും വ്യാജമാണെന്നും കണ്ടെത്തി. അതേ നമ്ബരിലെ ടിക്കറ്റ് ആലപ്പുഴ ട്രഷറിയില്‍ മാറിയിരിക്കുന്നു. ഇതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. സംഭവത്തില്‍ . തേജസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടിക്കറ്റിന്റെ യഥാർത്ഥ ഉടമ അറിയാതെ എങ്ങനെ ഇത്തരത്തില്‍ ഒരു ഫോട്ടോസ്റ്റാറ്റ് നിർമ്മിക്കാൻ കഴിയും എന്ന തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post