എയർ കണ്ടീഷണർ ഉപയോഗത്തിന് പുതിയ മാനദണ്ഡമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എയർ കണ്ടീഷനിങ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള പുതിയ പ്രൊവിഷൻ ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി മനോഹർലാല്‍ ഖട്ടർ അറിയിച്ചിരിക്കുകയാണ്.പുതിയ തീരുമാനമനുസരിച്ച് 20 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും എ.സി ടെമ്ബറേച്ചർ സ്റ്റാൻഡേർഡ്. അതായത് 20 ഡിഗ്രി സെല്‍ഷ്യസിനു താഴെ തണുപ്പിക്കാനോ 28 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കാനോ കഴിയില്ല. താപനില സ്റ്റാൻഡേർഡൈസ് ചെയ്യാനുള്ള ആദ്യത്തെ നടപടിയാണ് ഇതെന്ന് ഖട്ടർ പറയുന്നു.
നിലവില്‍ 18 ഡിഗ്രി മുതലാണ് എ.സി ടെമ്ബറേച്ചർ. പരമാവധി 30 ഡിഗ്രി സെല്‍ഷ്യസും. പുതിയ റെഗുലേഷൻ അനുസരിച്ച് ഇത് 20-28 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കും. അതായത് 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയും 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലും എ.സി ടെമ്ബറേച്ചർ ക്രമീകരിക്കാൻ കഴിയില്ല,
താപനില കുറച്ചുപയോഗിക്കുന്നതുമൂലമുള്ള ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. വേനല്‍ കാലത്ത് എ.സി.യുടെ ഉപഭോഗം വളരെ കൂടുതലാണ്. ഈ കാലയളവില്‍ കുറഞ്ഞ താപനിലയില്‍ എ.സി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓരോ 1ഡിഗ്രി സെല്‍ഷ്യസ് താപനില വർധിക്കുമ്ബോഴും 6 ശതമാനം വൈദ്യുതോർജം ലാഭിക്കുന്നു വെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ശക്തമായ എ.സി റെഗുലേഷനുകളിലൂടെ 2035 ഓടുകൂടി 60 ജിഗാവാട്ട് വൈദ്യതി ലാഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതിലൂടെ ഭാവിയില്‍ പുതിയ വൈദ്യുതി പ്ലാൻറുകള്‍ നിർമിക്കാനും വൈദ്യുതി ഗ്രിഡ് നിർമിക്കാനും ചെലവാക്കേണ്ടി വരുന്ന 7.5 ട്രില്യണ്‍ തുക ലാഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്.
Post a Comment