കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിലെ സിപിഎം നിയന്ത്രണത്തിലുളള ആനപ്പന്തി സർവീസ് സഹകരണ ബാങ്കില്‍ അറുപത് ലക്ഷത്തോളം പണയ സ്വർണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.കച്ചേരിക്കടവ് സ്വദേശിയും കോണ്‍ഗ്രസ് വാർഡ് പ്രസിഡന്‍റുമായ സുനീഷ് തോമസിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാള്‍.
ബാങ്കിലെ താത്കാലിക ജീവനക്കാരനും മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസും ചേർന്നാണ് ഇയാള്‍തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍.18 പാക്കറ്റ് പണയസ്വർണം തട്ടിയെടുത്ത ശേഷം മുക്കുപണ്ടം പകരം വെക്കുകയായിരുന്നു. കവർന്ന പതിനെട്ടില്‍ പതിനാറ് പാക്കറ്റും സുനീഷിന്‍റെ ബന്ധുക്കളുടേതും സുഹൃത്തുക്കളുടേതുമാണ്. മറ്റൊരാളുടെ സ്വർണം തട്ടിയെടുത്തതോടെയാണ് പിടിവീണത്. സാമ്ബത്തിക ബാധ്യതകള്‍ തീർക്കാനാണ് സ്വർണം കവർന്നതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. ഒളിവിലുളള പ്രതി സുധീർ തോമസിനായി പൊലിസ് തെരച്ചില്‍ തുടരുകയാണ്. രണ്ട് വർഷം മുമ്ബാണ് യുഡിഎഫില്‍ നിന്ന് സിപിഎം ബാങ്ക് ഭരണം പിടിച്ചെടുത്തത്. ഇതിനു ശേഷം പാർട്ടി ഭരണത്തിന് കീഴിലായിരുന്നു ആനപ്പന്തി സഹകരണ ബാങ്ക്.
Post a Comment