മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ ആദ്യ അഞ്ച് ദിവസം കൊണ്ട് അറസ്റ്റിലായത് 368 പേർ.
അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സേന നടത്തിയ അറസ്റ്റുകളുടെ എണ്ണവും പിടിച്ചെടുത്ത ലഹരിയുടെ അളവുമടക്കമുള്ള കാര്യങ്ങള്‍ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ 'OPERATION CLEAN SLATE' തീവ്രയത്ന എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കട്ടെ. കേസുകളില്‍ 378 പേരെയാണ് ആകെ പ്രതിചേർത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകള്‍ എക്സൈസ് നടത്തി, ഇതിന് പുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് 21,389 വാഹനങ്ങള്‍ പരിശോധിച്ചു.
മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങള്‍ പിടിച്ചിട്ടുണ്ട്. 602 സ്കൂള്‍ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്ബുകള്‍, 54 റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയിട്ടുണ്ട്. മാർച്ച് 12 വരെയാണ് നിലവില്‍ ക്യാമ്ബയിൻ നിശ്ചയിച്ചിരിക്കുന്നത്.
Post a Comment