മണ്ണാർക്കാട്: പാലക്കാട് നേരെ ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികള്‍ക്ക് ദാരുണാന്ത്യം.ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
നാലുപേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂള്‍വിട്ട് വരികയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കരിമ്ബ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.
പനയമ്ബാടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയില്‍ 5 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികള്‍.
അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉള്‍പ്പെടെ ചേർന്നാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
അതേസമയം, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിനികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികള്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നല്‍കാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്‍കി
Post a Comment