മറൈൻഡ്രൈവ് അബ്ദുൾകലാം മാർഗിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത യുവാക്കൾ അറസ്റ്റിൽ ;ഒരാൾ പുലിക്കുരുമ്പ സ്വദേശി





ചെമ്പേരി: എറണാകുളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്തു പണയം വെക്കുകയും വിൽക്കുകയും ചെയ്ത വയനാട് ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ നസീമ മകൻ 21 വയസ്സുള്ള താഹിർ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് തോമസ് മകൻ 25 വയസ്സുള്ള  ആഷിൻ തോമസ് എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും 2 മോതിരവും ഒരു മാലയും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ല എന്ന് പറഞ്ഞു ദമ്പതികൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ വന്നപ്പോളാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ സ്വർണ്ണ കവർച്ചയും  പോലീസ് പുറത്തുകൊണ്ട് വന്നത്. സംശയം തോന്നിയ പോലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത മകളെയും കണ്ടു ചോദിച്ചപ്പോൾ ആണ് സ്വർണ്ണാഭരങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്ത വിവരം പറയുന്നത്.പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ ആണ് പെൺകുട്ടി പീഡനവിവരവും മറ്റും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ  അടുത്ത് വെളിപ്പെടുത്തിയത്  സ്കൂൾ സമയം കഴിഞ്ഞു എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപെടുകയും ഇൻസ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കിൽ വീഴ്ത്തുകയും ചെയ്തു.  തന്റെ പേര് വിഷ്ണു എന്നാണെന്നാണ്  താഹിർ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പ്രണയത്തിലായ പെൺകുട്ടിയെ താഹിർ അബ്ദുൾകലാം മാർഗിൽ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് തന്റെ കൂട്ടാളിയായ അഷിൻ ഒന്നിച്ചു   പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു തട്ടിയെടുത്ത ആഭരണങ്ങൾ പണയം വെക്കുന്നതും വില്പന നടത്തുന്നതും അഷിൻ ആണ്.  ഒളിവിൽ പോയ താഹിർ വയനാടുള്ള വീട്ടിൽ നിന്നും ആണ് പോലീസ് പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ച താഹിറിനെ ചോദ്യം ചെയ്തപോളാണ്   അഷിൻ എറണാകുളത്ത് ഉള്ള വിവരം പോലീസ് അറിഞ്ഞത് അത്യാവശ്യമായി കാണണമെന്ന് താഹിർ ആഷിനെ ഫോൺ വിളിച്ചു പറഞ്ഞ പ്രകാരം ഹൈകോർട്ട്  ഭാഗത്തെത്തിയ ആഷിൻ പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു  ആഭരണങ്ങൾ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ  മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു. അബ്ദുൾകലാം മാർഗിൽ വരുന്ന മറ്റു പെൺകുട്ടികളെ ഇവർ ഇത്തരത്തിൽ  പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവർന്നിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകൾ ആക്കിയിട്ടുണ്ടോ എന്നും  ഇത്തരത്തിലുള്ള സംഘങ്ങൾ കൂടുതൽ സജീവമാണോ എന്നും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകും.

Post a Comment

Previous Post Next Post