ബംഗളൂരു യാത്രക്കാര്‍ക്ക് തീരാദുരിതമായി ബാനസവാഡിയില്‍ ഒരുമണിക്കൂറിലേറെ പിടിച്ചിടുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ്


ബംഗളൂരു: മലബാറില്‍നിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും തീവണ്ടി മാര്‍ഗമാണ് യാത്ര ചെയ്യുന്നത്.
മലബാറില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ഡെയിലി സര്‍വീസ് നടത്തുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് ഇവരുടെ ആശ്രയം.കണ്ണൂരില്‍നിന്ന് യശ്വന്ത്പൂര്‍ എത്താന്‍ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്.ഇതില്‍ ഒരുമണിക്കൂറോളം ബാംഗ്ലൂര്‍ സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനില്‍ പിടിച്ചിടുന്നതാണ്. ഈ ട്രെയിന്‍ എത്തിച്ചേര്‍ന്ന് അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ബാനസവാഡിയില്‍ എത്തിച്ചേരുന്ന യശ്വന്ത്പൂര്‍ വരെയുള്ള ഹൗറ യശ്വന്ത്പൂര്‍ എക്സ്പ്രസിന് വെറും രണ്ട് മിനിറ്റുകൊണ്ട് സിഗ്നല്‍ വീഴുമ്ബോഴാണ് ഇതെന്നോര്‍ക്കണം.
നഗരപരിധിക്കുള്ളിലാണെങ്കിലും ചെറിയൊരു ഗ്രാമമാണ് ബാനസവാഡി.അധികം ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ഇവിടെയിറങ്ങുന്നവര്‍ക്ക് ഓട്ടോ ടാക്സികാര്‍ക്ക് വലിയ പണം കൊടുത്ത് പോകേണ്ട അവസ്ഥയാണുള്ളത്.മലബാര്‍ ബാംഗ്ലൂര്‍ റൂട്ടിലെ ഏറ്റവും തിരക്കുള്ള ഒരു ട്രെയിന്‍ കൂടിയാണിത്.ബാനസവാഡിയിലെ ഒരു മണിക്കൂറോളമുള്ള കാത്തുകിടപ്പ് ഒഴിവാക്കിയാല്‍ ഈ ട്രെയിനിന് 13 മണിക്കൂര്‍ കൊണ്ട് സിറ്റിയില്‍ എത്താന്‍ സാധിക്കും.ജനപ്രതിനിധികള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് മലബാര്‍ ബംഗളൂരു റൂട്ടിലെ യാത്രക്കാരുടെ ആവശ്യം.

Post a Comment

Previous Post Next Post