വിദ്യാര്‍ത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം: വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ജെണ്ടര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

യൂണിഫോം ജെണ്ടര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.


മെയ് രണ്ടാം വാരം മുതല്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും.

അടുത്ത വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മാന്വല്‍ തയാറാക്കും. സ്‌കൂള്‍ മാന്വല്‍ സ്‌കൂള്‍ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച്‌ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയില്‍ മാന്വല്‍ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും. എല്ലാ ദിവസവും നല്‍കാന്‍ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും.


Post a Comment

Previous Post Next Post