ഡാലസ്: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പോർച്ചുഗലിനെ കീഴടക്കി സ്പെയിൻ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക്.ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മൈക്കല്‍ മെറീനോ നേടിയ ഏക ഗോളാണ് സ്പെയിനിന് നിർണായക വിജയം സമ്മാനിച്ചത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് യാത്രയും പ്രീക്വാർട്ടറില്‍ അവസാനിച്ചു.
ഗോള്‍രഹിത സമനിലയിലേക്ക് മത്സരം നീങ്ങുന്നതിനിടെയാണ് സ്പെയിൻ നിർണായക പ്രഹരം നടത്തിയത്. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പാസ് സ്വീകരിച്ച മെറീനോ പ്രതിരോധനിരയെ മറികടന്ന് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. തിരിച്ചടിക്കാനായി ശേഷിച്ച സമയത്ത് പോർച്ചുഗല്‍ ശക്തമായി ശ്രമിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.
ഇൻജുറി ടൈമിന്റെ ആറാം മിനിറ്റില്‍ ബെർണാർഡോ സില്‍വയുടെ ഹെഡർ നേരിയ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പോയത് പോർച്ചുഗലിന്റെ ഏറ്റവും മികച്ച അവസരമായി. അവസാന നിമിഷങ്ങളില്‍ ലഭിച്ച ഫ്രീകിക്കും ഫലമുണ്ടാക്കാനാകാതെ വന്നതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ റൊണാള്‍ഡോയും സംഘവും ടൂർണമെന്റില്‍ നിന്ന് പുറത്തായി.
Post a Comment