തൃശൂർ: പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കളക്ഷൻ കുറഞ്ഞതിനെ തുടർന്ന് ചാലക്കുടിയില്‍ 60 വർഷമായി സർവീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് പ്രവർത്തനം നിർത്തി.
ചാലക്കുടി-മലക്കപ്പാറ റൂട്ടിലോടുന്ന പ്രശസ്തമായ ബസ് സർവീസായിരുന്നു ഇത്. റീത്ത് വെച്ചാണ് ജീവനക്കാർ സർവീസ് അവസാനിപ്പിച്ചത്. പ്രിയദർശിനിക്ക് മുമ്പ് പതിനായിരം രൂപ കളക്ഷൻ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മൂവായിരത്തില്‍ താഴെ മാത്രമാണ് വരുമാനമെന്നും പറയുന്നു. ഇന്ന് അവസാന സർവീസ് നടത്തി അവസാനിപ്പിച്ചു. പ്രിയദർശിനി സർവീസികളോടൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളില്‍ മറ്റ് ട്രാൻസ്പോർട്ട് ബസുകള്‍ക്കും പെർമിറ്റ് നല്‍കിയതോടെയാണ് പ്രതിസന്ധിയിലായതെന്നും തൊഴിലാളികള്‍ പറയുന്നു. മൂന്ന് സർവീസാണ് ഉണ്ടായിരുന്നതെന്നും നേരത്തെ ഒരു സർവീസ് നേരത്തെ നിർത്തിയെന്നും പറയുന്നു. ഇനി ഈ റൂട്ടില്‍ നാല് കെ.എസ്.ആർ.ടി.സി ബസുകള്‍ മാത്രമേ ഈ റൂട്ടില്‍ അവശേഷിക്കുന്നുള്ളൂ. പ്രദേശത്തെ താമസക്കാര്‍ക്ക് യാതൊരു പ്രതിഫലവും വാങ്ങാതെ പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ബസിലെ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു.
Post a Comment