തിരുവനന്തപുരം: സൂംബ ഡാൻസിനെതിരെ ചില കോണുകളില്‍ നിന്ന് എതിർപ്പ് ഉയരുന്നുണ്ടെന്നും ഇത്തരം എതിർപ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
'ഡ്രസ് കോഡ് പാലിച്ചാണ് കായികവിനോദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ ആവശ്യപ്പെടില്ല. കായികവിനോദങ്ങള്‍ സ്‌കൂളില്‍ യൂണിഫോമിലാണ് ചെയ്യിക്കുന്നത്. അതിനാല്‍ തന്നെ കുട്ടികള്‍ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ആരോഗ്യകരമായ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രവർത്തനങ്ങള്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇന്ത്യയില്‍ ഹിജാബിനെതിരെ പ്രക്ഷോഭം നടന്നപ്പോള്‍ പുരോഗമന പ്രസ്‌ഥാനങ്ങള്‍ നിലപാട് എടുത്തിരുന്നു. മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ഭൂരിപക്ഷ വർഗീയതയെ വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ഭരണഘടനയുടെ ആമുഖം കേരളത്തിലെ എല്ലാ പാഠപുസ്തകങ്ങളിലും അച്ചടിച്ചുകൊടുത്ത സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഭരണഘടന, നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരാക്കുന്നു'- മന്ത്രി വ്യക്തമാക്കി.
Post a Comment