നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിന് അടുത്ത് പുതിയ റെയില്‍വേ സ്റ്റേഷൻ; 19 കോടി ചെലവ്, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും


കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷൻ വരുന്നു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ എൻ സിംഗ് സ്ഥലം സന്ദർശിച്ച്‌ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നല്‍കി.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്.

കരാർ ക്ഷണിച്ച്‌ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. നേരത്തെ ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010ല്‍ നെടുമ്ബാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ടുപോയില്ല. അടുത്തിടെ ലോക്‌സഭയില്‍ വിഷയം ഉയർന്നുവന്നു. പിന്നാലെയാണ് റെയില്‍വേയുടെ നീക്കം

സ്റ്റേഷന്റെ സ്ഥാനം വിമാനത്താവളത്തിന് മുന്നിലെ സോളാർ പാടത്തിന്റെ ഭാഗത്തേക്ക് നീക്കിയിട്ടുണ്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ-എയർപോർട്ട് റോഡിലെ മേല്‍പ്പാലം കഴിഞ്ഞാകും പ്ലാറ്റ്‌ഫോം തുടങ്ങുക. 24 കോച്ച്‌ ട്രെയിനുകള്‍ നിർത്താനാകുന്ന രണ്ട് പ്ലാറ്റ്‌ഫോമുകള്‍ നിർമിക്കും

രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും ഇന്റർസിറ്റി ട്രെയിനുകള്‍ക്കം അടക്കം സ്‌റ്റോപ്പുണ്ടാകും. പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് റണ്‍വേയുടെ അതിർത്തിയിലേക്ക് ആയിരിക്കും. മേല്‍പ്പാലത്തിന് താഴെയുള്ള ചൊവ്വര-നെടുവന്നൂർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്തും. ഈ റൂട്ടില്‍ ഇലക്‌ട്രിക് ബസ് ഏർപ്പെടുത്തുമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.

The post നെടുമ്ബാശ്ശേരി എയർപോർട്ടിന് അടുത്ത് പുതിയ റെയില്‍വേ സ്റ്റേഷൻ; 19 കോടി ചെലവ്, ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാകും appeared first on Metro Journal Online.

Post a Comment

Previous Post Next Post