തളിപ്പറമ്പ് പരിധിയിലെ മഞ്ഞപ്പിത്തം: അബദ്ധധാരണകള്‍ മാറ്റണം, നല്ല ശീലങ്ങള്‍ പിന്തുടരണം; ആരോഗ്യവകുപ്പ്‌

 


തളിപ്പറമ്പ് പരിധിയിലെ വര്‍ദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത രോഗത്തിനെ ചെറുക്കുന്നതിനായി ആരോഗ്യവകുപ്പും മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും സംയുക്തമായി നടത്തിവരുന്ന ഊർജ്ജിത രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങളും വ്യാപാരികളും ഹോട്ടലുടമകളും സഹകരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.

2024 മെയ്‌ മാസത്തില്‍ തളിപ്പറമ്ബ്‌ കേന്ദ്രീകരിച്ചു പൊട്ടിപ്പുറപ്പെട്ട മഞ്ഞപിത്തം ഓട്ട്‌ ബ്രേക്കില്‍ തളിപ്പറമ്ബ്‌, ആന്തൂര്‍ മുനിസിപ്പാലിറ്റികളിലെയും സമീപ പഞ്ചായത്തുകള്‍ ആയ ഏഴോം, പട്ടുവം, പരിയാരം, കുറുമാത്തൂര്‍, ചപ്പാരപ്പടവ്‌, മയ്യില്‍ പ്രദേശങ്ങളിലും ആയി 450 ല്‍ അധികം കേസുകള്‍ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.

നിലവില്‍ ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യു ആകെ കേസുകളില്‍ പകുതിയില്‍ കൂടുതല്‍ ഈ പ്രദേശങ്ങളില്‍ ആണ്‌ എന്നുള്ളത്‌ ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഈ മഞ്ഞപ്പിത്ത ഓട്ട്‌ ബ്രേക്കില്‍ അകപെട്ടിട്ടാണ്‌ നിലവില്‍ തളിപ്പറമ്ബ്‌ പരിധിയില്‍ രണ്ട്‌ യുവാക്കളുടെ മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതും.


ഇതിനെ നിയന്ത്രണവിധേയമാക്കുന്നതിനായി ഈര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പും മുനിസിപ്പാലിറ്റിയും പഞ്ചായത്ത്‌ അധികൃതരും സംയുക്തമായി സ്വീകരിക്കുമ്ബോള്‍ അതിനെതിരെ അബദ്ധ ജടിലമായ ധാരണകളാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്‌ എന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.

പ്രചരിക്കുന്ന അബദ്ധധാരണകള്‍

 'ആശുപത്രികളില്‍ കേസുകള്‍ കുറവാണ് അതുകൊണ്ട് തന്നെ തളിപ്പറമ്ബ് പരിധിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഇല്ല'

 1- ഹെപ്പറ്റൈറ്റിസ്‌ അഥവാ മഞ്ഞപ്പിത്തം എന്നുള്ളത്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത്‌ ചികിത്സിക്കേണ്ട ഒരു രോഗമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കുകയും വീട്ടില്‍ തന്നെ തുടര്‍ച്ചയായി രണ്ടാഴ്ചയോളം തന്നെ വിശ്രമിക്കുകയും രോഗ സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുകയും ചെയ്യേണ്ട രോഗമാണ്‌. അത്‌ കൊണ്ട്‌ ആശുപത്രിയില്‍ കേസുകള്‍ കുറവും വീടുകളില്‍ കൂടുതലും ആയിരിക്കും.


2. 

'ഇ കോളി എന്ന ബാക്റ്റീരിയ ആണ്‌ മഞ്ഞപ്പിത്തം അഥവ ടൈറ്റസ് ഉണ്ടാക്കുന്നത് '

 - മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്‌ ബാക്ടീരിയ അല്ല. Hepatitis വൈറസ്‌ ആണ്‌ എന്നുള്ളതാണ്‌ ശരി. ഇത്‌ ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു അസുഖമല്ല.

3. 

'വൈറസിനെ വെള്ളത്തില്‍ നിന്നും വേർതിരിച്ചെടുത്താല്‍ മാത്രമേ ആ വെള്ളത്തില്‍ നിന്ന് തന്നെയാണ് മഞ്ഞപ്പിത്തബാധ ഉണ്ടായത് എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.'

 - വെള്ളത്തില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത്‌ ടെസ്സ്‌ ചെയ്ക്‌ കിട്ടുക എന്നത് ഏറെ പ്രയാസവും

വിഷമകരവുമാണ്‌. അതുകൊണ്ട്‌ തന്നെ വൈറസിനെ കിട്ടാന്‍ ഉള്ള ടെസ്റ്‌ നടത്താറില്ല എന്നുള്ളതാണ് ശരി.

4. '

ഒരു വെള്ളം ടെസ്റ്റ് ചെയ്ത് വൈറസിനെ കിട്ടിയില്ല എങ്കില്‍ ആ വെള്ളത്തിന് പ്രശ്നമില്ല.'

 - ടെസ്റ്റ് ചെയ്യുമ്ബോള്‍ മലത്തിന്റെ അംശം ഉണ്ടോ

എന്നുള്ളതാണ് നോക്കുന്നത്. മലത്തിൻ്റെ അംശം തെളിയുന്നത് വെള്ളത്തില്‍ നിന്നും മലത്തെ വേർതിരിച്ചു എടുക്കുമ്ബോള്‍ അല്ല. പകരം ഇ കോളി എന്നുള്ള ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമ്ബോഴാണ്. എന്നാല്‍ ഈ ബാക്ടീരിയ അല്ല മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. മനുഷ്യൻ്റെ കുടലില്‍ സ്വതവേ വളരുന്ന ഒരു ബാക്ടീരിയ ആണ് ഇ കോളി. ഈ ബാക്ടീരിയയുടെ സാന്നിധ്യം ജലത്തില്‍ മനുഷ്യന്റെ കുടലില്‍ നിന്നും പുറത്തേക്ക് വരുന്ന പദാർത്ഥം അഥവാ മലം കലർന്നിട്ടുണ്ട് എന്നുള്ളതിനെ സൂചിപ്പിക്കുന്നു.


5. 

'വാട്ടർ ടാങ്കിലും ലോറികളിലും ഗുഡ്സ് ഓട്ടോയിലും സപ്ലൈ ചെയ്യുന്ന വെള്ളത്തില്‍ ഒരു തവണ ടെസ്റ്റ് ചെയ്യുമ്ബോള്‍ ഇ കോളിയെ കണ്ടെത്തിയില്ല എങ്കില്‍ പിന്നെ ആ വെള്ളം എപ്പോഴും കുടിക്കുവാൻ ആയിട്ട് ഉപയോഗിക്കാം'

 - എല്ലാതവണ ടെസ്റ്റ് ചെയ്യുമ്ബോഴും ഇ-കോളി ബാക്ടീരിയയെ കിട്ടണമെന്നില്ല എന്നുള്ളതാണ് ശരി. അത് കൊണ്ട് തന്നെ ഇത്തരം വെള്ളം എപ്പോഴും ക്ലോറിനെറ്റ് ചെയ്തോ തിളപ്പിച്ചു ആറ്റിയോ മാത്രം ഉപയോഗിക്കുക

6. 

'ഞാൻ ഉപയോഗിക്കുന്നത് വാട്ടർ ഫില്‍ടർ ലെ വെള്ളം ആണ് . അത് കൊണ്ട് കുഴപ്പം ഇല്ല'

 - വൈറസ് നെ നശിപ്പിക്കുന്നതില്‍ വാട്ടർ ഫില്‍ട്ടർകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനേ ഇല്ല. അല്പം എങ്കിലും വൈറസ് നെ നശിപ്പിക്കുന്നു എങ്കില്‍ അത് Ultra Violet ഫില്‍ട്ടറുകള്‍ മാത്രമാണ്. എങ്കിലും അതിന്റെ exposure നല്ല രീതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ വൈറസ് നശിക്കുകയുള്ളൂ.

7. 

'തളിപ്പറമ്ബ് മേല്‍ വിലാസം ഉള്ളവർക്ക് മഞ്ഞപിത്തം ഇല്ല. കുറവാണ് അതുകൊണ്ടുതന്നെ തളിപ്പറമ്ബ് പരിധിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഇല്ല..'

 - ഒരു വൈറസ് ഉം മേല്‍ വിലാസം നോക്കി അല്ല ആക്രമിക്കുന്നത്. കൂടാതെ വൈറസ് നു മുനിസിപ്പാലിറ്റി പഞ്ചായത്ത് ബോർഡറുകള്‍ ഇല്ല. ഒരു ഔട്ബ്രെക് റിപ്പോർട്ട് ചെയ്തു കഴിഞ്ഞാല്‍ അതില്‍ ഉള്‍പ്പെടുന്നവർക്ക് എങ്ങനെ ആണ് രോഗം പകർന്നു കിട്ടിയത് എന്നാണ് നോക്കുക. വൈറസ് അഡ്രസ് നോക്കി ആക്രമിക്കാത്തത് പോലെ അവരുടെ അഡ്രസ്സ് നും അവിടെ പ്രസക്തി ഇല്ല. നിലവില്‍ തളിപ്പറമ്ബ് കേന്ദ്രീകരിച്ചു നടക്കുന്ന ഔട്ബ്രെക് ല്‍ 450 ല്‍ കൂടുതല്‍ രോഗികള്‍ ആയി. ഇത് ജില്ലയിലെ രോഗികളുടെ പകുതിയോളം വരും.

മഞ്ഞപ്പിത്തം പടരുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്

1. ഒരു രോഗിയുടെ മലത്തിലൂടെ അയാള്‍ രോഗിയായിരിക്കുന്ന അവസ്ഥയില്‍ വൈറസ് പുറത്തേക്ക് പോകുന്നു. ഇപ്രകാരം പുറത്തേക്ക് പോകുന്ന വൈറസ് അടങ്ങിയ ഈ മലം ഏതെങ്കിലും കാരണവശാല്‍ നമ്മള്‍ കുടിക്കുവാൻ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുമായിട്ട് കലരുകയാണെങ്കില്‍ അതില്‍ ആ വൈറസ് കാലങ്ങളോളം ജീവിച്ചിരിക്കും. ആ വെള്ളം നമ്മള്‍ പിന്നീട് തിളപ്പിക്കാതെ കുടിക്കുകയാണെങ്കില്‍ വൈറസ് നമ്മുടെ ശരീരത്തില്‍ കടക്കുകയും അപ്രകാരം നമുക്ക് അസുഖം ഉണ്ടാക്കുകയും ചെയ്യും.

2. അസുഖം വരുന്നത് രണ്ടാമത്തെ രീതി എന്നുള്ളത് ആള്‍ക്കാരുടെ വൃത്തിഹീനമായ ജീവിതശൈലിയാണ്. അതായത് കക്കൂസില്‍ പോയി കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും അവരുടെ കയ്യില്‍ മലത്തിൻ്റെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു ഇത് സോപ്പിട്ട് കഴുകി വൃത്തിയാക്കിയില്ല എങ്കില്‍ മലത്തിലൂടെ പുറത്ത് എത്തുന്ന വൈറസ് പിന്നീട് ഈ രോഗി ഇടപഴകുന്ന ആള്‍ക്കാരിലേക്ക് എത്തുകയും അവർക്ക് ഈ വൈറസ് വഴി രോഗം ഉണ്ടാവുകയും ചെയ്യുന്നു.

മഞ്ഞപ്പിത്തം പിടിപെടാനുണ്ടായ സാഹചര്യങ്ങള്‍

1. ഹോട്ടലുകളിലും ജ്യൂസ് കടകളിലും തട്ട് കടകളിലും ചെന്ന് വെള്ളം ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നവരിലാണ് അസുഖം ഉണ്ടാകുന്നത്. മറ്റു ഭക്ഷണം കഴിച്ചു എന്ന് പറയുന്നവരില്‍ രോഗം പൊതുവേ കുറവാണ്. ഇതിനുള്ള കാരണം, കുടിക്കാൻ ആയിട്ട് കൊടുക്കുന്ന വെള്ളത്തില്‍ ആ വെള്ളം തിളപ്പിച്ചു കഴിഞ്ഞാലും അത് തണുക്കുവാൻ ആയിട്ട് സാധാരണ ചേർക്കുന്നതാണ്.

അപ്പോള്‍ വൈറസ് നശിക്കില്ല. അതുപോലെതന്നെ എല്ലാ കടകളിലും ജ്യൂസ് ഉണ്ടാക്കാൻ ആയിട്ട് ഉപയോഗിക്കുന്നത് തിളപ്പിച്ചാറാതെയുള്ള വെള്ളമാണ്. ഇപ്രകാരം ഉള്ള പാനീയങ്ങള്‍ ആണ് പല ഹോട്ടലുകളും കൂള്‍ ബാറുകളും കൊടുക്കുന്നത്. ഈ വെള്ളം കുടിക്കുന്നത് വഴി ആള്‍ക്കാർക്ക് അസുഖം ഉണ്ടാകുന്നു.

2. അസുഖബാധിതനായ ഒരു വ്യക്തി അയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഒരാഴ്ച‌ മുന്നേമുതല്‍ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച രണ്ട് ആഴ്‌ച വരെ അയാളുടെ മരത്തിലൂടെ ഇനി വൈറസിനെ പുറന്തള്ളി കൊണ്ടിരിക്കുന്നു. ഈ ഒരു വേളയില്‍ അയാള്‍ മറ്റുള്ളവരുമായി ഇടപെടുമ്ബോള്‍ അയാള്‍ ഈ മലവും അതുപോലെതന്നെ വൈറസിനെയും മറ്റുള്ളവർക്ക് കൈമാറുകയും അങ്ങനെ വീട്ടിലും അതുപോലെതന്നെ അവർ ഇടപഴുകുന്ന മറ്റ് ജോലി സ്ഥലത്തും ജിം പോലെയുള്ള പൊതുസ്ഥലങ്ങളിലും ഉള്ള ആള്‍ക്കാർക്ക് അസുഖം കൊടുക്കുന്നു. ഒന്നാമത്തെ പോയിന്റ് ല്‍ പറഞ്ഞ പോലെ പുറത്തു പോയി പാനീയം കുടിച്ചതിനു ശേഷം വരുന്ന മഞ്ഞ പിത്ത അസുഖം ആ രോഗി വീട്ടില്‍ ഉള്ള മറ്റുവർക്ക് നല്‍കുന്നത് രോഗിയുടെ ഈ വൃത്തി ഹീനമായ ശീലം (കക്കൂസില്‍ പോയി വന്ന ശേഷം കൈ കഴുകാത്ത) കാരണമാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.


മഞ്ഞപ്പിത്തം വരാതിരിക്കാൻ ശ്രദ്ധിക്കാം

1. വീട്ടില്‍ എപ്പോഴും തിളപ്പിച്ച വെള്ളം 2000 കുടിക്കുക. പച്ച വെള്ളം കുടിക്കാതിരിക്കുക. ഫ്രിഡ്‌ജ്‌ ല്‍ വെള്ളം നിറച്ചു വെക്കുമ്ബോഴും അത് തിളപ്പിച്ചാറിയ വെള്ളം ആണെന്ന് ഉറപ്പു വരുത്താതെ ഇരിക്കുക.

2. വാട്ടർ ഫില്‍ടർ കളിലെ വെള്ളവും നേരിട്ട് കുടിവെള്ളം ആയി ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ വാട്ടർ ഫില്‍ട്ടർ കളിലെ വെള്ളം എടുത്തു വാട്ടർ അതോറിറ്റിയില്‍ പരിശോധിച്ച്‌ അതില്‍ മാലിന്യം ഇല്ല എന്ന് കൃത്യമായ ഇടവേളകളില്‍ ഉറപ്പ് വരുത്തുക.

3. അത് പോലെ പുറത്തു പോകുമ്ബോള്‍ എപ്പോഴും ഒരു ബോട്ടില്‍ കുടിവെള്ളം കരുതുക. ആ വെള്ളം മാത്രം കുടിക്കുക

4. ഹോട്ടലുകള്‍ ജ്യൂസ് കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള തിളപ്പിച്ച പാനീയങ്ങള്‍ അല്ലെങ്കില്‍ തിളപ്പിച്ച വെള്ളം തണുപ്പിച്ചതിനു ശേഷം ഉണ്ടാക്കുന്ന പാനീയങ്ങള്‍ അല്ലാതെ പാനീയങ്ങള്‍ ഒന്നുതന്നെ കുടിക്കാതിരിക്കുക. ഏതെങ്കിലും പാനീയം കുടിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഏതുതരത്തിലുള്ള വെള്ളം കൊണ്ട് ഉണ്ടാക്കിയത് ആണ് എന്നുള്ളത് അന്വേഷിച്ചു ഉറപിച്ചതിനു ശേഷം മാത്രം കുടിക്കുക


5. ഒരു മഞ്ഞപ്പിത്ത രോഗി അയാളുടെ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് ഒരാഴ്ച‌ മുൻപേ തന്നെ അയാളുടെ മലത്തിലൂടെ അയാള്‍ വൈറസിനെ പുറന്തള്ളാൻ ആരംഭിക്കും. അതുകൊണ്ടുതന്നെ അയാള്‍ കക്കൂസില്‍ പോയി വന്ന ശേഷം സോപ്പിട്ടു കൈ കഴുകിയില്ല എങ്കില്‍ മറ്റുള്ളവർക്ക് ഹസ്തദാനം കൊടുക്കുകയോ അല്ലെങ്കില്‍ മറ്റു പ്രതലത്തില്‍ സ്പർശിക്കുകയോ ചെയ്യുമ്ബോള്‍ അതിലേക്ക് വൈറസിനെ വ്യാപിപ്പിക്കും.

6. ഈ രോഗിയുമായി ഇപ്രകാരം ബന്ധപ്പെടുന്ന ആള്‍ സോപ്പിട്ടു കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്ബോള്‍ അയാളുടെ ശരീരത്തിലേക്കും ഈ വൈറസ് എത്തി അയാളും രോഗി ആയി മാറുന്നു. അങ്ങിനെ ആണ് ഒരാള്‍ മറ്റൊരാള്‍ക്ക് രോഗം നല്‍കുന്നത്.

7. സോപ്പ് വൈറസിനെ നന്നായി നശിപ്പിക്കും. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ പോയി വരികയോ അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകിയോ ചെയ്തതിനുശേഷം ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ നിർബന്ധമായും സോപ്പിട്ട് കൈ കഴുകിയതിനുശേഷം മാത്രം നാം ഭക്ഷണം കഴിക്കുക

8. മലത്തിലൂടെ പുറത്തേക്ക് പോകുന്ന വൈറസ് പുറത്തുള്ള പ്രതലത്തില്‍ ഏറെനേരം ജീവിച്ചിരിക്കും. അതുകൊണ്ടുതന്നെ ശുചിമുറികള്‍ വളരെയധികം വൃത്തിയായി സുക്ഷിക്കുക.

8. മലത്തിലൂടെ പുറത്തേക്ക് പോകുന്ന വൈറസ് പുറത്തുള്ള പ്രതലത്തില്‍ ഏറെനേരം ജീവിച്ചിരിക്കും. അതുകൊണ്ടുതന്നെ ശുചിമുറികള്‍ വളരെയധികം വൃത്തിയായി സുക്ഷിക്കുക.

9. ശുചിമുറി ഉപയോഗിച്ചതിനു ശേഷം നിർബന്ധമായും കൈകള്‍ സോപ്പിട്ടു കഴുകുക. അങ്ങനെ കൈയില്‍ പിടിച്ചിരിക്കാൻ സാധ്യതയുള്ള വൈറസിനെ നശിപ്പിക്കുന്നു.

10. മഞ്ഞപിത്തരോഗിയായിട്ടുള്ളവർ നിർബന്ധമായും 2 ആഴ്‌ച മറ്റുള്ളവരുമായി ഇടപഴകാതെ ഐസോലെഷനില്‍ കഴിയുക. അല്ലെങ്കില്‍ അവർ മറ്റുള്ളവർക്ക് രോഗം പകർന്നു നല്‍കും

11. കുടിവെള്ളത്തിന്റെ അഭാവം കാരണം സ്വകാര്യ കുടിവെള്ള വിതരണക്കാരുടെ കുടിവെള്ളം എടുക്കുകയാണെങ്കില്‍ അത് ശുദ്ധീകരിച്ചതിനു ശേഷമോ ക്ലോറിനേഷൻ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കുക. അതിൻ്റെ ശുദ്ധത ഉറപ്പ് വരുത്താനുള്ള മറ്റു നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.


10. മഞ്ഞപിത്തരോഗിയായിട്ടുള്ളവർ നിർബന്ധമായും 2 ആഴ്‌ച മറ്റുള്ളവരുമായി ഇടപഴകാതെ ഐസോലെഷനില്‍ കഴിയുക. അല്ലെങ്കില്‍ അവർ മറ്റുള്ളവർക്ക് രോഗം പകർന്നു നല്‍കും

11. കുടിവെള്ളത്തിന്റെ അഭാവം കാരണം സ്വകാര്യ കുടിവെള്ള വിതരണക്കാരുടെ കുടിവെള്ളം എടുക്കുകയാണെങ്കില്‍ അത് ശുദ്ധീകരിച്ചതിനു ശേഷമോ ക്ലോറിനേഷൻ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കുക. അതിൻ്റെ ശുദ്ധത ഉറപ്പ് വരുത്താനുള്ള മറ്റു നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

12. അവർ ലഭ്യമാക്കുന്ന കുടിവെള്ള ടെസ്റ്റ് റിപ്പോർട്ടുകളുടെ സാധുതയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ ആണോ ഈ വെള്ളം ടെസ്റ്റ് ചെയ്യുന്നതിന് ആയിട്ട് എടുത്തിട്ടുള്ളത് എന്ന് അന്വേഷിച്ച്‌ അറിയേണ്ടതാണ്

13. പലപ്പോഴും ആരോഗ്യവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ അല്ലാതെ മറ്റേതെങ്കിലും കിണറുകളില്‍ നിന്നോ അല്ലെങ്കില്‍ കിണറുകളില്‍ അമിതമായി ബ്ലീച്ചിങ് പൗഡർ കലർത്തിയതിനു ശേഷം എടുക്കുന്ന വെള്ളമോ ആണ് ടെസ്റ്റ് ചെയ്യാൻ ആയിട്ട് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ചെറുക്കുന്നതിനായിട്ട് വെള്ളം ടെസ്റ്റ് ചെയ്യാൻ ആയിട്ട് എടുക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ തന്നെ വേണമെന്ന് കർശനമായി നിഷ്‌കർഷിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post