2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിംഗിന് ചെലവായ 132 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

 


തിരുവനന്തപുരം: 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം.

സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 


എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. വയനാട്ടിലെ പുനരധിവാസത്തിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന കേരളത്തിന്‍റെ വലിയ പരാതി നിലനില്‍ക്കെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയൊരു തുക കേന്ദ്രം തിരിച്ച്‌ ചോദിക്കുന്നത്.


വയനാട്ടിലെ ദുരന്തത്തില്‍ ആദ്യ ദിനത്തിലെ ചെലവ് മാത്രം 8,91,23,500 രൂപയായെന്നാണ് കേന്ദ്രം അറിയിച്ചത്. ഇത്തരത്തില്‍ വിവിധ ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നല്‍കേണ്ടത് 69,65,46,417 രൂപയാണെന്നും അറിയിച്ചിട്ടുണ്ട്.


2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നല്‍കിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് ആകെ 132,62,00,000 രൂപയാണ്.

Post a Comment

Previous Post Next Post