കൊച്ചി: നാട്ടാനകളുടെ എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈകോടതിയില്‍ സമർപ്പിച്ചു.
എഴുന്നള്ളിപ്പിന് മാത്രമല്ല, സ്വകാര്യ ചടങ്ങുകള്‍ക്കും ഉദ്ഘാടനത്തിനും ആനകളെ ഉപയോഗിക്കരുതെന്നും റിപ്പോർട്ടില്‍ പറയുന്നു.
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ പ്രത്യേക അനുമതി വേണം.
24 മണിക്കൂര്‍ മുമ്ബ് ഉത്സവസ്ഥലത്ത് എത്തിക്കണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ 24 മണിക്കൂർ നിർബന്ധമായും വിശ്രമം വേണം. എഴുന്നള്ളിപ്പിന് നിർത്തുമ്ബോള്‍ ആനകള്‍ തമ്മില്‍ മൂന്നു മീറ്ററെങ്കിലും അകലം വേണം.
തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്ബോള്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.
വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ 100 കി.മീ ദൂരത്തില്‍ അധികം പോകാൻ പാടില്ല.
നടത്തിക്കുകയാണെങ്കില്‍ 30 കിലോമീറ്റര്‍ മാത്രം. സംസ്ഥാനാനന്തര യാത്രകള്‍ക്കു കർശന വ്യവസ്ഥകള്‍ വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
Post a Comment