കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ മൂന്നു പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ.
സൂര്യപ്രകാശ് (63), ഇയാളുടെ അമ്മ കെ. ലീല (94), ഭാര്യ കെ. ഗീത (59) എന്നിവരാണ് മരിച്ചത്. അമ്മയേയും ഭാര്യയേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനത്തില്‍ മനസിലാകുന്നതെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി.വിനോദ് പറഞ്ഞു. സാമ്ബത്തിക ബുദ്ധിമുട്ടെന്ന് എഴുതി വെച്ചിട്ടുണ്ടെന്ന സൂചനയും പോലീസ് നല്‍കുന്നു.
എറണാകുളത്തുള്ള മകൻ അജയ് പ്രകാശിനെ ഫോണില്‍ വിളിച്ച് അമ്മമ്മയും അമ്മയും പോയെന്നും ഞാനും പോകുന്നുവെന്നും സുര്യ പ്രകാശ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് വിളിച്ചത്. അജയ് പ്രകാശ് വിളിച്ചറിയിച്ചതിനെ തുടർന്ന് ആവിക്കരയിലെ ഇയാളുടെ കൂട്ടുകാരൻ സൂര്യപ്രകാശും കുംടുംബവും താമസിക്കുന്ന ആവിക്കരയിലെ വാടക വീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്നു പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഗീത കിടപ്പുമുറിയിലെ കിടക്കയിലും ലീല മറ്റൊരു മുറിയിലുമാണ് മരിച്ചു കിടന്നത്. സൂര്യപ്രകാശ് അടുക്കളയില്‍ തൂങ്ങിയ നിലയിലുമായിരുന്നു.

Post a Comment