കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ മുന്നണികൾ



ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു പോളിംഗ്. 2615 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ആകെ 5.3 കോടി വോട്ടർമാർ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.


80 വയസിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി. എന്നാൽ, ബംഗളൂരു നഗരത്തിലുൾപ്പെടെ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയുയർത്തിയിട്ടുണ്ട്.


ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കുന്നത്. തങ്ങളുടെ മേഖലകളിൽ സ്വാധീനം നിലനിർത്താനാണ് ജെഡി-എസ് ലക്ഷ്യമിടുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാൽ ജെഡി-എസിന്‍റെ നിലപാട് നിർണായകമാകും. 113 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്.


കോൺഗ്രസിനു മുൻതൂക്കമുണ്ടെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനം. ആരും വലിയ ഭൂരിപക്ഷം കിട്ടുമെന്നു പറയുന്നില്ല. 140നു മുകളിൽ സീറ്റ് കോൺഗ്രസ് ഉറപ്പിക്കുന്നു. ഭരണം നിലനിർത്തുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. 130-135 സീറ്റാണു ബിജെപി നേതാക്കൾ പറയുന്നത്.


38 വർഷത്തിനിടെ കർണാടകയിൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ല.

Post a Comment

Previous Post Next Post