സാമ്പത്തിക പ്രതിസന്ധിയില്‍ ചിറകറ്റ് ഗോ ഫസ്റ്റ്; രണ്ട് ദിവസത്തെ സര്‍വിസുകള്‍ റദ്ദാക്കി; കണ്ണൂരിൽ നിന്ന് 5 സർവീസ് ഒഴിവാക്കി

  


കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഗോ ഫസ്റ്റ് വിമാനക്കമ്ബനി, മെയ് 3, 4 തീയതികളിലെ സര്‍വിസുകള്‍ റദ്ദാക്കി.

എണ്ണ വിപണന കമ്ബനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനകമ്ബനി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. ഈ രണ്ട് ദിവസത്തേക്ക് എല്ലാ സര്‍വിസുകളും നിര്‍ത്തിവച്ചിട്ടുണ്ടോ അതോ ചിലത് സര്‍വീസ് പറക്കുമോയെന്നത് കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


കുറച്ചുകാലമായി സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്കു വൈകിയാണു ശമ്ബളം നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ പണമടയ്ക്കാന്‍ കഴിയാത്തതിനാലാണ് വിമാനങ്ങള്‍ക്ക് ഇന്ധനം ലഭിക്കാതെ വന്നിരിക്കുന്നത്. 


തിരക്കേറിയ ഡല്‍ഹി-മുംബൈ റൂട്ടില്‍ മേയ് മൂന്നിന് ഗോ ഫസ്റ്റ് വെബ്‌സൈറ്റില്‍ ഒരു ഫ്ലൈറ്റും കാണിക്കുന്നില്ല. മെയ് നാലിനു ബുക്കിങ്ങിനു ശ്രമിക്കുമ്ബോള്‍ മുംബൈ-ഡല്‍ഹി വിമാന ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് കാണിക്കുന്നത്.


കൂടാതെ, ചില ട്രാവല്‍ പോര്‍ട്ടലുകള്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഗോ ഫ്സ്റ്റ് വെബ്‌സൈറ്റിന്റെ ബുക്കിങ് ഓപ്ഷന്‍ നല്‍കിയിട്ടില്ല. അതേസമയം, ഈ രണ്ട് ദിവസങ്ങളില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച്‌ എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയല്ല ലഭിച്ചിരിക്കുന്നത്. ഇന്ന് സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍, ചില ഫ്ലൈറ്റുകള്‍ റദ്ദാക്കാമെന്നുമാണ് ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിനോട് പ്രതികരിച്ചത്.


ബുധനും വ്യാഴവുമായി കേരളത്തില്‍ നിന്ന് പത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്. 


കൊച്ചി- മസ്കറ്റ്-കൊച്ചി (G8-65/66 COK-MCT-COK), കൊച്ചി-അബുദാബി-കൊച്ചി (G8-63/64 COK-AUH-COK), കൊച്ചി- മുബൈ-കൊച്ചി (G8-348/347 COK-BOM-COK, G8-345/336 COK-BOM-COK)കൊച്ചി- ബെംഗളുരു-കൊച്ചി (G8-543/542 COK-BLR-COK) എന്നീ സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.


കണ്ണൂര്‍-മുംബൈ-കണ്ണൂര്‍ (G8-368/335 CNN-BOM-CNN), കണ്ണൂര്‍- കുവൈറ്റ്-കണ്ണൂര്‍ (G8-61/62 CNN-KWI-CNN), കണ്ണൂര്‍- ദുബായ്-കണ്ണൂര്‍ (G8-57/58 CNN-DXB-CNN), കണ്ണൂര്‍-അബുദാബി-കണ്ണൂര്‍ (G8-53/54 CNN-AUH-CNN), കണ്ണൂര്‍-മസ്കറ്റ്-കണ്ണൂര്‍ (G8-55/56 CNN-MCT-CNN) എന്നീ സര്‍വീസുകളും റദ്ദാക്കി. 


എന്‍ജിനുകളുടെയും സ്പെയറുകളുടെയും അഭാവവും വാടക കുടിശ്ശികയും കാരണം കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഗോഫസ്റ്റിന്റെ 61 എയര്‍ബസ് A320 ഫാമിലി ഫ്ലൈറ്റുകളുടെ പകുതിയോളം സര്‍വീസുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. 


വിമാന എന്‍ജിന്‍ വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്ബനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി(പി ആന്‍ഡ് ഡബ്ല്യു)ക്ക് ഗോ ഫസ്റ്റ് വാടകക്കുടിശ്ശിക നല്‍കാനുണ്ട്. ഇതേത്തുടര്‍ന്ന് എന്‍ജിന്‍ വിതരണം പി ആന്‍ഡ് ഡബ്ല്യു നിര്‍ത്തിവച്ചിരുന്നു. കുടിശിക ഉടന്‍ നല്‍കിയില്ലെങ്കില്‍, ഗോഫസ്റ്റ് ബിസിനസ്സില്‍ നിന്ന് പുറത്തുപോകാനും പാപ്പരത്തം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞ പി ആന്‍ഡ് ഡബ്ല്യൂവിനെതിരെ വിമാനക്കമ്ബനി അമേരിക്കയിലെ ഡെലവെയര്‍ കോടതിയില്‍ അടിയന്തര ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 


ഡല്‍ഹിയിലെ നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണലില്‍ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി നീക്കം ആരംഭിച്ചുവെന്ന് ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി വിതരണം ചെയ്യുന്ന എന്‍ജിനുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി.


ഇത്രയും വിമാനങ്ങള്‍ ഗ്രൗണ്ടിലുണ്ടായിരുന്നത് എയര്‍ലൈനിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം 11.1 ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം ഈ മാര്‍ച്ച്‌ ആയപ്പോള്‍ 6.9 ശതമാനം ആയി ഇടിഞ്ഞു.


അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയത് ഇന്ധന വിതരണം മുടങ്ങിയതിനാനല്ലെന്നും ഗോ ഫസ്റ്റിന്റെ ആഭ്യന്തര കാരണങ്ങളാകാമെന്നുമാണ് വിഷയത്തോട് എണ്ണവിപണന കമ്ബനികള്‍ പ്രതികരിച്ചത്.

Post a Comment

Previous Post Next Post