കോഴിക്കോട്: എലത്തുര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി പോലീസ്. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ട്രെയിനിൽ തീയിട്ടതെന്ന് ഷാറൂഖ് സെയ്ഫി സമ്മതിച്ചു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എഡിജിപി എം.ആർ. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയെ കൊണ്ടുവന്നതിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് തീരുമാനിക്കുന്നത് പോലീസാണ്. കാറിന്റെ ടയർ പഞ്ചറായതുപോലെയുള്ള പ്രശ്നങ്ങൾ സ്വഭവാഹികമാണ്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്നും ലഭിച്ച ഡയറിലെ കൈയക്ഷരം പ്രതിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിക്ക് ആരോഗ്യ,പ്രശ്നങ്ങളൊന്നുമില്ല. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എഡിജിപി പറഞ്ഞു.

Post a Comment