ഫോണ്‍ പൊട്ടിത്തെറിച്ച്‌ കുട്ടി മരിച്ച സംഭവം: പ്രതികരണവുമായി ഷവോമി ഇന്ത്യ

 


ഡല്‍ഹി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷവോമി ഇന്ത്യ.

സംഭവത്തെ ഗൗരത്തോടെയാണ് കാണുന്നതെന്ന് മൊബൈല്‍ കന്പനി അറിയിച്ചു. 


കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും. അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ അറിയിച്ചു. 


പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്ബ് കുന്നത്ത് വീട്ടില്‍ അശോക്‌കുമാറിന്‍റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു മരിച്ചത്.


മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പറയുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യശ്രീ. 


തിങ്കളാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാത്രി കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നുണ്ടായിരുന്നു. ഫോണ്‍ ചൂടായതിനെത്തുടര്‍ന്നാണ് പൊട്ടിത്തെറിച്ചതെന്നു കരുതുന്നു. 


വീടിനുള്ളില്‍നിന്നു സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. മുറിയിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടറാണു പൊട്ടിയതെന്നു സംശയമുണ്ടായിരുന്നെങ്കിലും ഫോണ്‍തന്നെയാണു പൊട്ടിത്തെറിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മുഖം തിരിച്ചറിയാനാവാത്തനിലയിലായിരുന്നു.

Post a Comment

Previous Post Next Post