പ്ലാവ് ഉണക്കുന്നത് വണ്ടുകള്‍ കാരണമെന്ന് കണ്ടെത്തൽ

 


നീലേശ്വരം: അധികം പ്രായമെത്താത്തതും വര്‍ഷാവര്‍ഷം നിറയെ കായ്ച്ചിരുന്നതുമായ പ്ലാവുകള്‍ പലപ്പോഴും പൊടുന്നനേ ഉണങ്ങിപ്പോകുന്നതു കാണാറുണ്ട്. എന്തെങ്കിലും രോഗബാധയാകാമെന്നാണു മിക്കവരും കരുതുന്നത്. എന്നാല്‍ തടിയിലും ശാഖകളിലുമെല്ലാം തുളച്ചുകയറാന്‍ കഴിയുന്ന ചിലയിനം വണ്ടുകളാണ് മിക്കപ്പോഴും ഇതിനു കാരണമാകുന്നതെന്നാണു കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷണഫലം.

പ്ലാവുകളെ ആക്രമിക്കുന്ന ആറിനം വണ്ടുകളെയാണു പടന്നക്കാട് കാര്‍ഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസി. പ്രഫ ഡോ. ഗവാസ് രാഗേഷിന്‍റെയും ഗവേഷണ വിദ്യാര്‍ഥിനി റിന്‍ഷാന തസ്ലിക്കിന്‍റെയും നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. കൂറ്റന്‍ പ്ലാവുകളെ പോലും ആക്രമിച്ച് ഉണക്കാന്‍ ഇവയ്ക്ക് കഴിയുന്നുണ്ടെന്നും ഗവേഷണത്തില്‍ കണ്ടെത്തി. നീണ്ട കൊമ്പു പോലുള്ള സ്പര്‍ശിനികളുള്ള "സെറാബിസിഡെ' വിഭാഗത്തില്‍പെട്ടവയാണ് ഈ വണ്ടുകള്‍. തണ്ടുതുരപ്പന്‍, ഇലതീനി, വെളുത്ത നിറത്തില്‍ കറുത്ത വരകളോടെ കാണുന്ന സീബ്രാ വണ്ടുകള്‍ എന്നിവയാണ് ഇവയില്‍ മുഖ്യം. ഇവയ്ക്കൊപ്പം പ്ലാവിന്‍റെ തായ്ത്തടിയില്‍ പോലും തുളച്ചുകയറാന്‍ കെല്പുള്ള തടിതുരപ്പന്‍ പുഴുക്കളും കടുത്ത ഭീഷണിയാകുന്നുണ്ട്. ഇവ പ്ലാവിന്‍റെ തടിയില്‍ 10 സെന്‍റിമീറ്ററോളം ഉള്ളില്‍ പ്രവേശിച്ച് തടിയുടെ മൃദുലമായ ഭാഗങ്ങള്‍ തിന്ന് ജീവിക്കുകയും മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. പുറത്തുനിന്നു നോക്കിയാല്‍ ഉണക്കാന്‍വേണ്ടി ആസിഡൊഴിച്ചതുപോലുള്ള ദ്വാരങ്ങള്‍ പ്ലാവിന്‍റെ തടിയില്‍ കാണാം. വണ്ടുകളുടെയോ തടിതുരപ്പന്‍ പുഴുവിന്‍റെയോ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊടിരൂപത്തില്‍ കിട്ടുന്ന ഗൊവേറിയ എന്ന മിത്ര കുമിളുകളെ വെള്ളത്തില്‍ കലക്കി പ്ലാവിന്‍റെ ചുവട്ടിലും തടിയിലും തെളിച്ചാല്‍ ഫലപ്രദമായ പ്രതിരോധം സാധ്യമാകുമെന്നാണു ഗവേഷണത്തില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post