യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജില്ല, ചെലവ് വീണ്ടെടുക്കാന്‍ മറ്റ് ഓപ്ഷന്‍ പരിഗണിക്കും: കേന്ദ്രം

 


ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്‍റ് ഇന്‍റര്‍ഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്‍റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


എന്നാല്‍ ഇപ്പോള്‍ ധനമന്ത്രാലയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ്. യുപിഐ പേയ്മെന്‍റ് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

“പൊതുജനങ്ങള്‍ക്ക് വളരെ സൗകര്യപ്രദമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് യുപിഐ. ഇത് സമ്ബദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്നു. യുപിഐ പേയ്മെന്‍റ് സേവനത്തിനായി ചാര്‍ജുകളൊന്നും പരിഗണിക്കുന്നില്ല. സേവനത്തിനുള്ള ചെലവ് വീണ്ടെടുക്കുന്നതിന് മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കും” ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. 


2022 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്‌, യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലെ പേയ്മെന്‍റ് സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസിന് കഴിഞ്ഞു. നിരവധി ഉപയോക്താക്കളാണ് യുപിഐ വഴി പേയ്മെന്‍റുകള്‍ നടത്തുന്നത്. ഇതുവരെ യുപിഐ വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരുന്നു. എന്നിരുന്നാലും, യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post