പീഡനപരാതി; മന്ത്രിസ്ഥാനം ഒഴിഞ്ഞ് സന്ദീപ് സിംഗ്

 


ഛണ്ഡിഗഡ്: തനിക്ക് നേരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയുടെ പശ്ചാത്തലത്തിൽ കായികവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുകയാണെന്ന് ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവച്ചെന്ന് വ്യക്തമായി പറയാതെ, പരോക്ഷമായ രീതിലാണ് സ്ഥാനം ഒഴിഞ്ഞ വിവരം സിംഗ് മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.


തന്‍റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പീഡനപരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിയുമെന്നും അദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണെന്നും സിംഗ് കൂട്ടിച്ചേർത്തു.

സിംഗ് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ജൂണിയർ അത്‌ലറ്റിക്സ് പരിശീലകയായ യുവതി രംഗത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. യുവതിയുടെ ആരോപണത്തിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്ത്യൻ ഹോക്കി ടീമിന്‍റെ മുൻ നായകനായ സിംഗ്, ഹരിയാന പോലീസിൽ ഡിഎസ്പി ആയിരിക്കെയാണ് ബിജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Post a Comment

Previous Post Next Post