ശ്രീകണ്ഠപുരം: വഞ്ചിയത്ത് അജ്ഞാത ജീവിയിറങ്ങി ആടിനെ കടിച്ചു കൊന്ന പ്രദേശത്ത് വനം വകുപ്പ് അധികൃതർ ഇന്നലെയും പരിശോധന നടത്തി.
തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ, കരുവഞ്ചാൽ കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. മധു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചമുതൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ജീവികളുടെ കാൽപ്പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വൈകുന്നേരം അഞ്ചോടെ തെരച്ചിൽ നിർത്തി. ഞായറാഴ്ച പുലർച്ചെയാണു വഞ്ചിയം കോളനിയിലെ കോട്ടി രാഘവന്റെ നാലുവയസ് പ്രായമുള്ള ഗർഭിണിയായ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത്. ആടിന്റെ തല തിന്നശേഷം ബാക്കി ഭാഗം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

Post a Comment