കടുമേനി: പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കടുമേനി വെള്ളരിക്കുണ്ടിലെ വിമുക്തഭടന് ചീരമറ്റത്തില്‍ ടോമി (51), കര്‍ഷകത്തൊഴിലാളിയായ മുത്തലി (57) എന്നിവര്‍ക്കാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്.
ഉച്ചയോടെ സ്വന്തം തോട്ടത്തില്‍ നിന്നും റബര്‍പാല്‍ സംഭരിച്ച് മടങ്ങുമ്പോഴാണ് പിന്നില്‍നിന്നും ഓടിയെത്തിയ പന്നി ടോമിയെ ആക്രമിച്ചത്. വാരിയെല്ലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റ ടോമിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുമേനിയിലെ കരിമഠത്തില്‍ സിസിലിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുത്തലിയെ കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹത്തെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment