മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം; ശബരിമലയിൽ ഇതുവരെ ലഭിച്ചത് 125 കോടി



ശബരിമല: ശബരിമലയിൽ ഈ മണ്ഡലകാലത്ത്‌ ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനമെന്ന്‌ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ. കാണിക്കയും മറ്റ് വഴിപാടുകളും ചേർന്നുള്ള കണക്കാണിത്. ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുകയാണിപ്പോൾ.


വരുംദിവസങ്ങളിലും ഒരുലക്ഷത്തിനടുത്താണ് ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ്‌. പതിനഞ്ചുദിവസത്തേയ്ക്കുള്ള അപ്പം അരവണ കരുതൽ ശേഖരമുണ്ടെന്നും സാന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


ശരാശരി മൂന്നുലക്ഷത്തോളം അരവണയാണ്‌ ദിവസേന വിൽക്കുന്നത്‌. തീർഥാടകർക്ക്‌ തടസമില്ലാതെ അപ്പം, അരവണ നൽകാനാകും. കണ്ടെയ്‌നറുകൾ ആവശ്യാനുസരണമുണ്ട്‌. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാൽ കൂടുതൽപേർ ദർശനത്തിനെത്തും. തിരക്ക് നിയന്ത്രിച്ച്‌ സുഗമമായ ദർശനം ഒരുക്കുകയാണ് ലക്ഷ്യം.


മരക്കൂട്ടംമുതൽ ഘട്ടം ഘട്ടമായാണ് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം വരിനീളുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തിൽ ദർശനം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കെ. അനന്തഗോപൻ അറിയിച്ചു.

Post a Comment

Previous Post Next Post