കോട്ടയം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎ ഒളിവിലിരുന്ന് സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. ഇരയായ യുവതിയുടെ വനിതാ സുഹൃത്തിനെയാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്.
"നീ എന്നെ ചതിക്കുകയായിരുന്നു. കേസിൽ ഞാൻ അതിജീവിക്കും നിങ്ങൾ അനുഭവിക്കുമെന്നും' എൽദോസ് കുന്നപ്പള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തി.
ഇന്നലെ രാത്രിയിൽ വാട്സാപ്പിലാണ് കേസിലെ സാക്ഷിയായ യുവതിക്ക് എംഎൽഎ സന്ദേശം അയച്ചത്.
സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്:
”എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശു ക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും.”പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി.
അതേസമയം കേസിൽ കോവളം എസ്എച്ച്ഓ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിന് പരാതി നൽകി.

Post a Comment