കര്‍ണാടകയിലും കനത്ത മഴ; ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേ വെള്ളത്തില്‍ മുങ്ങി

 


മംഗളൂരു: കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ.

മൈസൂരു, മാണ്ഡ്യ, തുംകൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയുടെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. കേരളത്തില്‍നിന്നും തിരിച്ചുമുള്ള ബസുകളില്‍ പലതും വഴിയില്‍ കുടുങ്ങി. ഇവ കനകപുര വഴി തിരിച്ചുവിട്ടു.


മാണ്ഡ്യയിലെ ബുധനൂര്‍ തടാകം കരകവിഞ്ഞതിനെ തുടര്‍ന്ന് ഹൈവേയില്‍ വെള്ളം കയറി. ഇതുവഴിയുള്ള വാഹനങ്ങള്‍ മദ്ദൂരു, ഭാരതിനഗര്‍ വഴിക്ക് തിരിച്ചുവിട്ടു.


പലയിടങ്ങളിലും ബസുകളും ചെറുവാഹനങ്ങളും വെള്ളക്കെട്ടില്‍ അകപ്പെട്ടു. നിര്‍മാണം പുരോഗമിക്കുന്ന എക്‌സ്പ്രസ് ഹൈവേയുടെ പല ഭാഗങ്ങളിലും ഓവുചാലുകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതും നേരത്തേ വെള്ളമൊഴുകിയിരുന്ന വഴികള്‍ മണ്ണിട്ടു നികത്തിയതുമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.


ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി മൂലം സുള്ള്യയില്‍ ഞായറാഴ്ച രാത്രി നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മംഗളൂരു നഗരത്തിലും പലയിടങ്ങളിലും വെള്ളംകയറി. തെക്കന്‍ കര്‍ണാടകത്തിലെ മിക്ക ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post