തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ബസുടമകൾ വ്യക്തമാക്കി.
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയിൽ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകൾ വ്യക്തമാക്കി.
മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകൾ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയതൊഴിച്ചാൽ പണിമുടക്ക് പൂർണമാണ്.
ബസ് പണിമുടക്ക് ഗ്രാമീണ മേഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയെങ്കിലും യാത്രാക്ലേശം മാറിയില്ല. വലിയ തിരക്കാണ് സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകളിൽ അനുഭവപ്പെട്ടത്.
Post a Comment