മലയോരത്തെ ലഹരിസംഘങ്ങളുടെ വേരറുത്ത് ആലക്കോട് എക്സൈസ്

ആലക്കോട്: മലയോര മേഖല കേന്ദ്രീകരിച്ചുള്ള ലഹരിസംഘങ്ങളെ നിലക്ക് നിർത്തിയുള്ള ആലക്കോട് എക്സൈസിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രശംസ പിടി ച്ചുപറ്റുന്നു. വ്യാജമദ്യ- മയക്കുമരുന്ന് ലഹരി സംഘങ്ങൾക്കെതിരെ ആലക്കോട് എക്സൈസ് ഇൻസ്പെക്‌ടർ സി.എച്ച് നസി ബിന്റെ നേതൃത്വത്തിൽ ശക്തമായ നടപടിക ളാണ് സ്വീകരിച്ചുവരുന്നത്. മംഗലാപുരത്ത് നിന്ന് വൻതോതിൽ കഞ്ചാവ് മലയോരത്തേക്ക് കടത്തിക്കൊണ്ടുവരുന്നതിനിടെ ഇന്നലെ രാത്രി കരുവൻചാലിൽ വച്ച് വെള്ളാട് സ്വദേശി ജോഷി പ്രകാശിനെ പത്ത് കിലോയോളം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തതുൾപ്പെടെ ചുരുങ്ങിയ കാലത്തിനു ള്ളിൽ നിരവധി ലഹരി വിൽപ്പനക്കാരെയാണ് ആലക്കോട് എക്സൈസ് അഴിക്കുള്ളിലാക്കിയത്. ആലക്കോട് ടൗൺ പരിസരം, തീയേറ്റർ കോംപ്ലക്സ് ഉൾപ്പെടെ കാലങ്ങളായി ടൗണിൽ വ്യാപകമായിരുന്ന വ്യാജമദ്യ വിൽപ്പ നക്കാരെ കൂട്ടത്തോടെ പൂട്ടിയതും മലയോരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെയും നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞതും ആലക്കോട് എക്സൈസിൻ്റെ തൊപ്പിയിലെ പൊൻതൂവലായി. മലയോരത്തെ ലഹരിസംഘങ്ങളുടെ വേരറുത്തു കൊണ്ടുള്ള ശക്തമായ നടപടികളാണ് എക്സൈസ് അധികൃതർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും മാസം മുമ്പാണ് സി.എ നസീബ് ആലക്കോട് ചുമതലയേറ്റത്. ശ്രീകണ്ഠപുരം സ്വദേശിയാണ്. ലഹരി വേട്ടക്കൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമാണ് ആലക്കോട് 
എക്സൈസ് ഉദ്യോഗസ്ഥർ ഒന്നടങ്കം 

Post a Comment

Previous Post Next Post