കണ്ണൂർ : കണ്ണൂർ കൊയിലി ഹോസ്പിറ്റല്‍ ഉടമകളിലൊരാളായ കൊയിലി പ്രദീപൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു.
കുടകിലെ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ മാസം 23 നാണ് ഇദ്ദേഹത്തെ കഴുത്തില്‍ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ഗോണിക്കുപ്പ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് കർണ്ണാടക സ്വദേശികളായാഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊന്നമ്ബേട്ട മുഗുട്ടേരിയിലെ എൻ.എസ്. അനില്‍ (25 ), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് എന്ന ദീപു (21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ (26), സോംവാർപേട്ട ഹിതലമക്കി എച്ച്.എം. കാർത്തിക് (27), പൊന്നമ്ബേട്ട നല്ലൂരിലെ ടി.എസ്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു ബൈക്കുകള്‍, ഇവിടെ നിന്നും കളവു ചെയ്ത 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകള്‍ എന്നിവ പൊലീസ്‌കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതിയായ അനില്‍ നാട്ടിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിയും തൊഴിലും സ്വത്തുമില്ലാത്ത ആള്‍ എന്ന നിലയില്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പെട്ടെന്ന് പണവും സ്വത്തും സമ്ബാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Post a Comment