തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷാ ഫലം ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. എഴുത്തുപരീക്ഷകളില്‍ മിനിമം മാർക്ക് ഈ അധ്യായന വർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
എട്ടാം ക്ലാസ്സില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠനപിന്തുണ നല്‍കി ഏപ്രില്‍ അവസാനം വീണ്ടും പരീക്ഷ എഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തെയാക്കുന്നത്.
മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ സമിതിയുടേതാണ് തീരുമാനം. എട്ടാം ക്ലാസില്‍ മൊത്തം 50 മാർക്കില്‍ 40 മാർക്കിനാണ് എഴുത്ത് പരീക്ഷ. ഇതില്‍ 12 മാർക്ക് നേടാത്തവരുടെ പട്ടിക ക്ലാസ് ടീച്ചർ ഏപ്രില്‍ 5 ന് തയ്യാറാക്കും. പഠന പിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനും ചേരും. തുടർന്ന് ഏപ്രില്‍ എട്ട് മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നല്‍കും. രാവിലെ ഒൻപതര മുതല്‍ ഉച്ചയ്ക്ക് 12. 30 വരെയാണ് പരിശീലനം. 25 ന് വീണ്ടും പരീക്ഷ നടത്തി 30 ന് ഫലം പ്രഖ്യാപിക്കും.
മിനമം മാർക്ക് നിബന്ധന അടുത്ത വർഷം ഒൻപതിലും തൊട്ടടുത്ത വർഷം പത്തിലും നടപ്പാക്കും. അധ്യാപകർക്ക് വേനലവധിക്കാലത്ത് 5 ദിവസത്തെ പരിശീലനം നല്‍കും. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അധ്യയനവർഷം തുടങ്ങുന്നതിന് മുൻപ് പൂർത്തിയാക്കണമെന്ന് അധ്യപക സംഘടന ആവശ്യപ്പെട്ടു.
അതേ സമയം, കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്ബതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്ബ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നു. പത്താം ക്ലാസിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Post a Comment