ഒരിക്കലെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടവരെ സ്കൂള്‍ ബസ്സുകളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗത വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി.
സ്കൂള്‍ ബസുകളുടെ ഡ്രൈവർമാരായി ലൈൻ മര്യാദ പാലിക്കാതിരിക്കുക, ചുവപ്പ് സിഗ്നല്‍ മറികടക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെ കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വർഷത്തില്‍ രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്നും ഗതാഗതവകുപ്പ് പുറത്തിറങ്ങിയ പുതുക്കിയ സർക്കുലറില്‍ പറയുന്നു.
സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റും തിരിച്ചറിയല്‍ കാർഡും ധരിക്കണം, ഓടിക്കുന്ന വാഹനം ഏതാണോ ആ വാഹനം ഓടിച്ച് 10 വർഷത്തെ പരിചയം സ്കൂള്‍ വാഹനം ഓടിക്കുന്നവർക്ക് വേണം എന്നും സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവർണർ പരമാവധി വേഗം 50 കിലോ മീറ്ററായി നിജപ്പെടുത്തി സ്ഥാപിക്കണം എന്നും സ്കൂള്‍ വാഹനം എവിടെയാണ് എന്ന് തിരിച്ചറിയുന്നതിനായി ഉപകരണം സ്ഥാപിച്ച് അത് സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ബന്ധപെടുത്തണം എന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വാഹനത്തില്‍ ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്സ്, ബോർഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്ബർ എന്നിവ രേഖപ്പെടുത്തി ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും വെറ്റിലമുറുക്ക്, ലഹരി വസ്തുക്കള്‍ ചവക്കല്‍, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുതെന്നും ഗതാഗതവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
Post a Comment