റേഡ് സുരക്ഷയെ മാനിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ മഞ്ഞ നിറം നിര്‍ബന്ധമാക്കും. അതേസമയം വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ.
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ (എസ്.ടി.എ) ജൂലായ് മൂന്നിന് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
ആകെ 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്ബത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് അവരുടെ നിലപാട് . അതേസമയം റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത് . മോട്ടോര്‍വാഹനവകുപ്പ് പറയുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ വാഹങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് ഇത് കൊണ്ട് സാധിക്കും .
‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള ഏക മാര്‍ഗ്ഗം. സര്‍ക്കാര്‍ നിര്‍ദേശമായിട്ടാണ് യോഗത്തില്‍ എത്തുക.തുടർന്ന് ഇത് അംഗീകരിക്കാറാണ് പതിവ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കത്തിലുള്ള ഡ്രൈവിങ് സ്‌കൂളുകാരെ കൂടുതല്‍ പ്രകോപിതരാക്കുന്നതാണ് എസ്.ടി.എ തീരുമാനം.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കെതിരേ സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടന സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രക്ഷോഭത്തിലാണ്. അതേസമയം, വാഹനങ്ങളുടെ നിറം സംബന്ധിച്ച മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനത്തോട് എതിർപ്പുകളും ഉണ്ട് .അപകടം കുറയ്ക്കാന്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത് കൊണ്ട് വന്ന ചട്ടം പിന്‍വലിക്കുകയാണ്. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളെ മഞ്ഞ അടിപ്പിക്കുന്ന എസ്.ടി.എ യോഗത്തില്‍ വച്ച് തന്നെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഇളവ് നല്‍കുന്നത്.
സുരക്ഷാ കാരണങ്ങളാല്‍ ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്ക് മഞ്ഞ നിറം നിര്‍ബന്ധമായിരുന്നു. എന്നാല്‍ അടുത്തിടെ അത് ഒഴിവാക്കിയിരുന്നു . കൂടാതെ ടിപ്പര്‍ലോറികളുടെ അപകടം കൂടുമ്ബോഴും കളര്‍കോഡ് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് നിശ്ബദ്ത പാലിക്കുന്ന അവസരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് മുഴുവന്‍ ഓടാന്‍ കഴിയുന്ന വിധത്തിലുള്ള പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കുന്നുണ്ട് .ഇതിനായി സി.ഐ.ടി.യുവാണ് നിവേദനം സമർപ്പിച്ചത് . ഇപ്പോള്‍ അതത് ജില്ലകളില്‍ മാത്രം ഓടാനാണ് അനുമതി നല്‍കിയിരിക്കുന്നത് .
Post a Comment