ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ജൂലൈ മുതല്‍

 


ന്യൂഡല്‍ഹി : പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്കുള്ള നിരോധനം ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും.

ഇവ യുടെ വില്‍പന, സൂക്ഷിക്കല്‍, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.

75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നും 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31നും നിലവില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാ വുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിരോധിക്കുന്നത്.

ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്ന ങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ നല്‍കരുതെന്നു പെട്രോകെമിക്കല്‍ കമ്ബനികള്‍ക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇവ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

100 മൈക്രോണിനു താഴെ യുള്ള പ്ലാസ്റ്റിക്/പിവിസി ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക് നിരോധനം ഇവയ്ക്ക്

Post a Comment

Previous Post Next Post