വഞ്ചനാ കേസ്: മാണി സി കാപ്പന് സുപ്രീം കോടതിയുടെ നോട്ടീസ്

 


ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രീം കോടതിയുടെ നോട്ടീസ്. മലയാളി വ്യവസായി നല്‍കിയ വഞ്ചനാ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടി ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് നടപടി.


മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി മാണി സി കാപ്പന് നോട്ടീസ് അയച്ചിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്. കാപ്പനെതിരെ ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേസെടുത്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരായ കേസ്. എന്നാല്‍ ജൂണ്‍ 18ന് കാപ്പന്റെ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതും. ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നതും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2010 ല്‍ മൂന്നരക്കോടി കാപ്പന്‍ കൈപ്പറ്റി എന്നാണ് മലയാളിയായ വ്യവസായി ദിനേഷ് മേനോന്റെ ആരോപണം. പണം വങ്ങിയെങ്കിലും ഷെയര്‍ നല്‍കിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടു. കുറച്ചു തുക തിരികെ നല്‍കിയെങ്കിലും പിന്നീട് ബാക്കി തുക നല്‍കാന്‍ കാപ്പന്‍ തയ്യാറായില്ല. നല്‍കിയ ചെക്കുകളും മടങ്ങി. ഇതോടെയാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്.

Post a Comment

Previous Post Next Post