കണ്ണൂരില്‍ സിഗ്‌നല്‍ റെഡി; കെ - ഫോണ്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്‌


കണ്ണൂര്‍ > അതിവേഗത്തില്‍ ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ -ഫോണ്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്.

ജില്ലയിലെ കെ ഫോണ്‍ പ്രധാന ഹബ്ബായ മുണ്ടയാടേക്ക് കോഴിക്കോട് ചേവായൂരില്‍നിന്നും വയനാട്ടിലെ കണിയാമ്ബറ്റയില്‍നിന്നും സിഗ്നല്‍ എത്തിത്തുടങ്ങി. ആദ്യഘട്ടത്തിലെ റാക്ക് ഇന്‍സ്റ്റലേഷനും പൂര്‍ത്തിയായി.
31 സബ് സ്റ്റേഷനുകള്‍
കെ ഫോണ്‍ ശൃംഖലയുടെ ഭാഗമായി ജില്ലയില്‍ 31 സബ് സ്റ്റേഷനുകളാണുണ്ടാവുക. മുണ്ടയാടാണ് പ്രധാന ഹബ്. മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്ബ്, പിണറായി, തോലമ്ബ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്ബ്, മാങ്ങാട്, പഴയങ്ങാടി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ലഭ്യമാവുക. ആദ്യഘട്ടത്തില്‍ 874 റാക്ക് ഇന്‍സ്റ്റലേഷനാണ് പൂര്‍ത്തിയായത്. രണ്ടാം ഘട്ടത്തില്‍ 1295 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് റാക്കുകള്‍ സജ്ജമാക്കേണ്ടത്. ഇതില്‍ 500 എണ്ണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ സ്ഥാപനങ്ങളിലേക്കുള്ള ലൈന്‍ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, അക്ഷയകേന്ദ്രം, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവടങ്ങളിലാണ് കണക്ഷന്‍. ഇതിലുള്‍പ്പെടുന്ന 874 സ്ഥാപനങ്ങളിലാണ് ഒമ്ബത് യു റാക്ക് സജ്ജീകരിച്ചത്. നെറ്റ്വര്‍ക്ക് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് 9 യു റാക്കില്‍ ഉള്‍പ്പെടുന്നത്. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി. ആദ്യഘട്ടത്തില്‍ 890 കിലോമീറ്ററിലാണ് ലൈന്‍ വലിച്ചത്.

Post a Comment

Previous Post Next Post