രാജ്യത്തത് 2000 രൂപ നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് ആര്‍ബിഐ

 


രാജ്യത്തത് 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ 14.6% വര്‍ധിച്ചാതായി ആണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.


കഴിഞ്ഞ വര്‍ഷം 79,669 കള്ളനോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ 2023 സാമ്ബത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോട്ടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


അതേസമയം മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 13,604 നോട്ടുകളില്‍ നിന്ന് 2023 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 9,806 ആയി കുറഞ്ഞു. അതായത് 27.9 ശതമാനത്തിന്റെ കുറവ്.


10, 100 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 11.6%, 14.7% വും കുറഞ്ഞു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post