ഇ.പി.എഫ്. പലിശ 8.1ശതമാനമായി കുറച്ചു കേന്ദ്രസര്‍ക്കാര്‍; ഇപ്പോഴത്തേത് 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു കേന്ദ്ര സര്‍ക്കാര്‍.

2021-22 സാമ്ബത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്‌ഒ യോഗത്തില്‍ ധാരണയായത്.

40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുന്‍ സാമ്ബത്തിക വര്‍ഷം 8.5 ശതമാനം പലിശയാണ് നല്‍കിയത്. നിരക്കില്‍ 40 ബേസിസ് പോയന്റി(0.40%)ന്റെ കുറവുവരുത്തിയതോടെ, അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് തിരിച്ചടിയാകും.

അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.

ഇ.പി.എഫ് പലിശ 8 ശതമാനമായിരുന്ന 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇപിഎഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്. 2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20ലാണ് 8.5 ശതമാനമായി കുറച്ചത്.

Post a Comment

Previous Post Next Post