പ്രായപൂര്‍ത്തായികാത്ത മകന്‍ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴ ചുമത്തി കോടതി

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസില്‍ രക്ഷിതാവിന് 25000 രൂപ പിഴ ചുമത്തി. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് പിഴ വിധിച്ചത്. അബൂബക്കര്‍ കാരായില്‍ എന്നയാള്‍ക്കാണ് മകന്‍ വാഹനമോടിച്ചതിന് കോടതി പിഴ ചുമത്തിയത്. പിഴ ശിക്ഷയ്ക്ക് പുറമെ കോടതി പിരിയുംവരെ തടവും വിധിച്ചു. അബൂബക്കര്‍ കാരായില്‍ 25000 രൂപ പിഴയടച്ചതിന്‍റെ രസീത് കേരള പൊലീസ് (Kerala Police) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തു.അപകടകരമായ ഈ തെറ്റ് ആരും ആവര്‍ത്തിക്കരുതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

"25000 പിഴയും കോടതി പിരിയും വരെ തടവും"

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് ബഹുമാനപ്പെട്ട കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.
തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജില്‍ ആ രക്ഷാകര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...
"ആരും ഇത് ആവര്‍ത്തിക്കരുത് 25000 രൂപ പോയിക്കിട്ടും".

"എന്‍്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തില്‍ നിന്നോ,
സുഹൃത്തുക്കളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ കുറച്ച്‌ ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും
സംഘടിപ്പിക്കാന്‍ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.

ഒരു ദിവസമോ ഒരു വര്‍ഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല.
വാഹനത്തിന്‍്റെ റെജിസ്ട്രേഷന്‍ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസന്‍സ് എടുക്കാന്‍ പറ്റാത്തതും കാര്യമാക്കേണ്ട. പ്രായപൂര്‍ത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാല്‍?

ഇവന്‍്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവന്‍ അപകടത്തിലായാല്‍?

ആ രംഗങ്ങള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?"
"നമ്മുടെതാണ് മക്കള്‍ "എന്ന ചിന്ത മാത്രം നമ്മളില്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും പ്രായപൂര്‍ത്തിയാവാതെ ലൈസന്‍സില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നല്‍കില്ല....
അവന്‍ ധിക്കരിച്ച്‌ താക്കോലെടുത്ത് പോവില്ല......
#keralapolice

Post a Comment

Previous Post Next Post